കൊച്ചി: മൂന്നര വർഷത്തിനിടെ ജില്ലയിൽ അനർഹരുടെ കൈവശമുണ്ടെന്ന് കണ്ടെത്തി മാറ്റിയത് 17,932 എണ്ണം മഞ്ഞ, പിങ്ക് വിഭാഗത്തിൽപെടുന്ന മുൻഗണന റേഷൻ കാർഡുകൾ. ഇതിൽ 2514 എ.എ.വൈ (മഞ്ഞ) കാർഡും 15,418 പി.എച്ച്.എച്ച് (പിങ്ക്) കാർഡുമാണ്. സർക്കാർ ഉത്തരവ് പ്രകാരം മുൻഗണന വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുന്നതിന് മാനദണ്ഡങ്ങളുണ്ട്.
ഇതനുസരിച്ച് പരാമർശിച്ച ഒഴിവാക്കൽ ഘടകങ്ങൾ ഉൾപ്പെട്ടുവരുന്ന കുടുംബങ്ങളെയാണ് മുൻഗണന പട്ടികയിൽനിന്ന് ഒഴിവാക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തിയ കാർഡ് ഉടമകളെ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
സർക്കാർ, അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവിസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് 4 തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ)
എ.എ.വൈ (മഞ്ഞ) -1260
പി.എച്ച്.എച്ച് (പിങ്ക്) -8256
എ.എ.വൈ (മഞ്ഞ) -930
പി.എച്ച്.എച്ച് (പിങ്ക്) -5250
എ.എ.വൈ (മഞ്ഞ) -324
പി.എച്ച്.എച്ച്(പിങ്ക്) -1912
എ.എ.വൈ (മഞ്ഞ) -2514
പി.എച്ച്.എച്ച് (പിങ്ക്) -15418
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.