കാക്കനാട്-സീപോർട്ട്-എയർപോർട്ട് റോഡിൽ പ്രത്യേക സാമ്പത്തിക മേഖലക്ക് മുന്നിലെ
അപകടക്കുഴികൾ
കാക്കനാട്: വലിയ കുഴികൾ മൂലം കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. മരണക്കുഴികളിൽ സ്കൂട്ടറുകളും ബൈക്കുകളും വീഴുന്നതും പതിവുകാഴ്ച. പ്രത്യേക സാമ്പത്തിക മേഖല മുതൽ ഐ.ടി റോഡ് കവാടം വരെയാണ് കുഴികൾ കൂടുതൽ.
പാലാരിവട്ടം-കാക്കനാട് റോഡിലും നിരവധി കുഴികളുണ്ട്. ആലിൻചുവട് ജങ്ഷൻ മുതൽ കുന്നുംപുറം ജങ്ഷൻവരെയാണ് സ്ഥിതി ഗുരുതരം. കാക്കനാട് കലക്ടറേറ്റ്, കേന്ദ്രീയ ഭവൻ, ഇൻഫോപാർക്ക്, സ്മാർട് സിറ്റി, എൻ.പി.ഒ.എൽ, കെ.ബി.പി.എസ്, പ്രത്യേക സാമ്പത്തിക മേഖല എന്നിവിടങ്ങളിലേക്കുള്ള ആയിരക്കണക്കിന് ജീവനക്കാർ റോഡിൽ കുരുങ്ങിക്കിടക്കുന്നത് പതിവുസംഭവമാണ്.
പാലാരിവട്ടം-കാക്കനാട് റോഡിലും സീപോർട്ട്-എയർപോർട്ട് റോഡിലും മെട്രോ റെയിൽ നിർമാണം നടക്കുന്നതിനാൽ അതിന്റെ കുരുക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. റോഡിലെ കുഴികൾ അടച്ചാൽ കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്ന് യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.