കൊച്ചി: മാധ്യമം കോട്ടയം യൂനിറ്റ് സീനിയർ ന്യൂസ് എഡിറ്റർ സി.എ.എം. കരീമും ആലപ്പുഴ ചീഫ് ഓഫ് ന്യൂസ് ബ്യൂറോ വി.ആർ. രാജമോഹനും സർവിസിൽ നിന്ന് വിരമിച്ചു. 1989 ജനുവരിയിൽ മാധ്യമത്തിൽ ചേർന്ന കോട്ടയം എരുമേലി സ്വദേശിയായ കരീം 32 വർഷത്തെ സേവനത്തിനു ശേഷം കോട്ടയം ബ്യൂറോയിൽ നിന്നാണ് വിരമിച്ചത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, വയനാട്, തൃശൂർ, മംഗലാപുരം ബ്യൂറോകളിലും പ്രവർത്തിച്ചു.
പത്രപ്രവർത്തന രംഗത്തെ മികവിന് കൈരളി ടി.വി പ്രഥമ നവാബ് രാജേന്ദ്രൻ പുരസ്കാരം, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മാധ്യമ പുരസ്കാരം, സി.എച്ച്. മുഹമ്മദ് കോയ പുരസ്കാരം, ദുബൈ എൻ.ആർ.െഎ വെൽഫെയർ കമ്മിറ്റി മാധ്യമ പുരസ്കാരം, ദൃഷ്ടി മാധ്യമ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കോട്ടയം,എറണാകുളം പ്രസ് ക്ലബുകളിൽ ട്രഷററായിരുന്ന കരീം കേരള പത്ര പ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗവുമായിരുന്നു.
പരേതരായ സി. പി. അബ്ദുൽ അസീസിെൻറയും(റിട്ട. ഹെഡ്മാസ്റ്റർ)എം.എൻ. ആയിഷബീവിയുടെയും മകനാണ്. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.എം. ഫൗസിയ ബീവിയാണ് ഭാര്യ. മക്കൾ: വസീം അഹ്മദ് (ടെക്നിക്കൽ എക്സിക്യൂട്ടിവ്,എയർ ഇന്ത്യ.കൊച്ചി),ഫാത്തിമ കരീം (എൻ.ഐ.ടി,കോഴിക്കോട്) മരുമകൾ: അസ്ന അഫ്സൽ.
എറണാകുളം പെരുമ്പാവൂർ സ്വദേശിയായ രാജമോഹൻ 1987 ഏപ്രിലിലാണ് മാധ്യമത്തിൽ ചേർന്നത്. മികച്ച പത്രപ്രവർത്തകനുള്ള െഎ.എം.എ പുരസ്കാരം, കലാനിധി എസ്.പി.ബി മാധ്യമ ശ്രേഷ്ഠ പുരസ്കാരം എന്നിവക്ക് അർഹനായി. 34 വർഷത്തെ സേവനത്തിനിടയിൽ കോഴിക്കോട്,തിരുവനന്തപുരം, തൃശൂർ, കൊല്ലം, കൊച്ചി ബ്യൂറോകളിലും പ്രവർത്തിച്ചു.
എറണാകുളം,തൃശൂർ പ്രസ് ക്ലബുകളുടെ സെക്രട്ടറിയായും കേരള പത്ര പ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗമായും പ്രവർത്തിച്ചു. വള്ളാട്ടുതറ വീട്ടിൽ പരേതരായ സെയിൽസ് ടാക്സ് ഇൻസ്പെക്ടർ കെ. രാജെൻറയും റിട്ട: അധ്യാപിക എ. കമലത്തിെൻറയും മകനാണ്. ഭാര്യ: വി.സിനി(അസി.എക്സിക്യൂട്ടിവ് എൻജിനീയർ,കെ.എസ്.ഇ.ബി) മകൻ: ഗൗതമൻ രാജൻ(ആർക്കിടെക്റ്റ്,അഡെപ്റ്റ്സ് കൺസൾട്ടൻസി,കൊച്ചി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.