ഫോർട്ട്കൊച്ചി: കൽവത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖ അറ്റകുറ്റപ്പണിക്കായി അടച്ചുപൂട്ടി. ഇതോടെ ഇടപാടുകാരും നാട്ടുകാരും ആശങ്കയിലായി. 125 വർഷത്തിലേറെ പഴക്കമുള്ള കേരളത്തിലെ ആദ്യകാല ബാങ്കുകളിലൊന്നാണിത്.
ബ്രീട്ടിഷ് ഭരണ കാലത്തെ ബാങ്കിങ് ശാഖകളിലൊന്നായ വാണിജ്യ ബാങ്ക് സ്വതന്ത്രാനന്തരം ദേശീയ ബാങ്കായി മാറുകയായിരുന്നു. കൊച്ചി രാജകുടുംബത്തിെൻറയും സ്ഥാപനങ്ങളുടെയും ഫാക്ട്, കൊച്ചി റിഫൈനറി, ആസ്പിൻവാൾ, ബ്രണ്ടൻ കമ്പനി, തുറമുഖം, തുടങ്ങി കയർ, റബർ, മലഞ്ചരക്ക്, എണ്ണ വിപണി മേഖലയിലുള്ള ഒട്ടേറെ വൻകിട സ്ഥാപനങ്ങളുടെ ഇടപാടുകളും എഫ്.സി.ഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ ഇടപാടുകളും നടന്നിരുന്ന ദേശീയ ബാങ്ക് ശാഖകളിലൊന്നാണ് കൊച്ചിയിലെ ശാഖ.
പഴയകാല കാഷ് ചെസ്റ്റ് സിസ്റ്റം, ചെക്ക് ക്ലീയറിങ്ങ് ഹൗസ്, മണി എക്സ്ചേഞ്ച് തുടങ്ങിയവയും ഇവിടെ പ്രവർത്തിച്ചിരുന്നു. ഇവയെല്ലാം ഘട്ടംഘട്ടമായി മാറ്റിയതാണ് ഇപ്പോഴത്തെ ആശങ്കക്ക് കാരണം.
അറ്റകുറ്റ പണികളുടെ പേരിൽ അടച്ച് പിന്നീട് അടച്ചുപൂട്ടലാകുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. നിരവധി പേരാണ് സാമൂഹ്യ പെൻഷൻ അടക്കം വാങ്ങാൻ ഇവിടെ വരുന്നത്. ബാങ്ക് ശാഖ മാറ്റിയാൽ ഇവർ വലിയ ദൂരം താണ്ടേണ്ടിവരും. അതേസമയം കെട്ടിടം അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചതാെണന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.