മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മട്ടാഞ്ചേരി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി മനുഷ്യവകാശ കമീഷനെ സമീപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത വേനൽ മഴയിൽ പശ്ചിമകൊച്ചിയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. രാമേശ്വരം-കൽവത്തി കനാലിൽ പലയിടത്തും കാടുകയറി ചളി നിറഞ്ഞുകിടക്കുന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടു കിടക്കുകയാണ്. മട്ടാഞ്ചേരി മേഖലയിൽ കാനകളുടെ ശുചീകരണം മുടങ്ങിയതും വെള്ളക്കെട്ടിന് കാരണമായി. നൂറിലധികം വീടുകളിൽ വേനൽ മഴയിൽ വെള്ളം കയറിയതായി പരാതിയിൽ പറയുന്നു. കാനകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.