കോതമംഗലം: നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷം. ഭീതിയോടെ മാത്രം സഞ്ചരിക്കാൻ കഴിയുന്ന സ്ഥിതിയാണ് നഗരത്തിലുള്ളത്. പ്രഭാത നടത്തത്തിന് ഇറങ്ങുന്നവരുടെ പിന്നാലെ തെരുവുനായ് കൂട്ടമായെത്തുന്നതും പതിവാണ്. പുലർച്ചക്കും സന്ധ്യക്കുമാണ് ശല്യം കൂടുതൽ. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കൂടുതലാണ്. ബസ് സ്റ്റാൻഡിൽനിന്ന് റവന്യൂടവറിലേക്കുള്ള വഴിയിലും ശല്യമുണ്ട്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം വിവിധ ആവശ്യങ്ങൾക്ക് സഞ്ചരിക്കുന്ന വഴിയിലാണ് തെരുവുനായ് തമ്പടിച്ചിരിക്കുന്നത്. തങ്കളം ബസ് സ്റ്റാൻഡിലും ലോറി സ്റ്റാൻഡിലും ബൈപാസിലും അടക്കം തെരുവുനായ്ക്കൾ അലഞ്ഞുതിരിയുകയാണ്. തെരുവുനായ് ശല്യം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് കോതമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ടി.എ. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് പി.കെ. രാജേഷ്, മണ്ഡലം സെക്രട്ടറി എൻ.യു. നാസർ, ഷെഫിൻ മുഹമ്മദ്, നിതിൻ കുര്യൻ, സൈറോ ശിവറാം, റെജീഷ് വടാട്ടുപാറ എന്നിവർ പങ്കെടുത്തു. EM KMGM 5 dog കോതമംഗലം തങ്കളം ലോറി സ്റ്റാൻഡിൽ തമ്പടിച്ച തെരുവുനായ്ക്കൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.