മസ്ജിദിലെ നോമ്പുതുറക്ക് സ്ഥലമൊരുക്കി ഉണ്ണികൃഷ്ണൻ

കൊച്ചി: എറണാകുളം കലൂർ എസ്.ആർ.എം റോഡിലെ ദാറുസ്സലാം ജുമാമസ്ജിദിൽ നോമ്പ് തുറക്കുന്നതിന് സ്ഥലമൊരുക്കി സമീപവാസിയായ ഉണ്ണികൃഷ്ണൻ. തന്‍റെ വീടിനോട് ചേർന്നുള്ള സ്ഥലവും വൈദ്യുതിയും സൗജന്യമായി വിട്ടുനൽകിയാണ് മുൻ ടാറ്റ കമ്പനി ജീവനക്കാരനായ തണ്ടാശ്ശേരി വീട്ടിൽ ഉണ്ണികൃഷ്ണൻ സൗഹാർദത്തിന്‍റെ മാതൃക തീർത്തത്. മസ്ജിദിന്‍റെ മദ്റസ കെട്ടിടത്തിലാണ് മുൻവർഷങ്ങളിൽ നോമ്പ് തുറക്കുവേണ്ടിയുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നത്. പ്രദേശവാസികളും അന്തർ സംസ്ഥാനക്കാരും ഉൾപ്പെടെ 200ൽ കുറയാത്ത ആളുകൾ പള്ളിയിലെ നോമ്പുതുറയിൽ പങ്കെടുക്കാറുണ്ട്. മസ്ജിദിനോട് ചേർന്നുള്ള മദ്റസ കെട്ടിടം പൊളിച്ച് പുതിയ മസ്ജിദ് നിർമിക്കുന്നതിനാൽ നോമ്പ് തുറക്കുള്ള സൗകര്യം ഇല്ലാതായപ്പോഴാണ് സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണൻ തന്റെ സ്ഥലം ഒരുമാസത്തേക്ക് വിട്ടുനൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.