കിഴക്കമ്പലം: ഏറെ നാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആരംഭിച്ച പെരിങ്ങാല-പുത്തന്‍കുരിശ് റോഡ് നിര്‍മാണവും പാതിവഴിയില്‍. കൊല്ലപ്പടി മുതല്‍ കാണിനാട് ക്ഷേത്രംവരെയുള്ള ഭാഗത്ത് മാത്രമാണ് പ്രാരംഭഘട്ട ടാറിങ് നടത്തിയത്. ഇവിടം മുതല്‍ പെരിങ്ങാല വരെ ഇനി എന്ന് ടാറിങ് നടക്കുമെന്ന് ഒരു വിവരവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പ് കുടിവെള്ള പൈപ്പ്ലൈന് ഇടാത്തതിനാലാണ് നിർമാണം വൈകിയതെങ്കില്‍ ഇപ്പോള്‍ പൈപ്പിട്ടെങ്കിലും ജലസേചന വകുപ്പ് പൈപ്പ് ഇടുന്നതിന് പൊതുമരാമത്ത് വകുപ്പിന് നല്‍കേണ്ട തുക കൈമാറാത്തതാണ് നിര്‍മാണം നീളാന്‍ കാരണം. 34 ലക്ഷം രൂപ റോഡ് വെട്ടിപ്പൊളിച്ചതിന് ജലസേചന വകുപ്പ് പൊതുമരാമത്തുവകുപ്പിന് നല്‍കണം. ഇത് വൈകുന്നതിനാലാണ് കുന്നത്തുനാട് പഞ്ചായത്ത് അതിര്‍ത്തിയിലെ ഭാഗത്ത് റോഡ് നിര്‍മാണം ആരംഭിക്കാത്തത്. വകുപ്പുകള്‍ തമ്മിലെ ഏകീകരണം ഇല്ലാത്തത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടെ ആഴ്ചകളായി പട്ടിമറ്റം ജലഅതോറിറ്റി എ.ഇ അവധിയിലാണ്. കാലവര്‍ഷത്തിനുമുമ്പ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരിങ്ങാല ഭാഗത്തുനിന്ന് വടവുകോട്, പുത്തന്‍കുരിശ്, കോലഞ്ചേരി ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് കുന്നത്തുനാട് പഞ്ചായത്ത് അംഗം കെ.കെ. മീതീന്‍ ആവശ്യപ്പെട്ടു. പടം. പെരിങ്ങാല-കാണിനാട് റോഡ് (em palli 1road)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.