കൊച്ചി: 10ാം ക്ലാസ് പരീക്ഷയുടെ പേരിൽ രക്ഷിതാക്കളിൽനിന്നും അധ്യാപകരിൽനിന്നുമുള്ള സമ്മർദത്തെ എങ്ങനെ നേരിടണമെന്നായിരുന്നു എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ ഒരുവിദ്യാർഥിനിക്ക് അറിയേണ്ടിയിരുന്നത്, ചോദിച്ചതാവട്ടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടും. വിദ്യാർഥകളില്‍ പരീക്ഷാ പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിൻെറ പദ്ധതിയായ പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ സംവദിക്കുന്ന പരിപാടിയുടെ ഭാഗമായാണ് സെന്‍റ് തെരേസാസില്‍ ഗവർണർ വിദ്യാർഥിനികളുമായി സംസാരിച്ചത്. സമ്മര്‍ദങ്ങളില്ലാതെ പരീക്ഷകളെ അഭിമുഖീകരിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും ഇതേക്കുറിച്ച് ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ചുറ്റുപാടിലും പ്രവർത്തനനിരതരാകാൻ കഴിയുന്നവരാണ് അസാധാരണ പ്രതിഭാശാലികളാവുന്നത്. ആരും പ്രതിഭാശാലികളായി ജനിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഗവർണർ പരീക്ഷയുടെ തലേദിവസം ഉറക്കമിളച്ച് പഠിച്ചിരുന്ന സഹപാഠിയെക്കുറിച്ചുള്ള ഓർമകളും പങ്കുവെച്ചു. രണ്ടര മണിക്കൂർ നീണ്ട പ്രധാനമന്ത്രിയുടെ സംവാദം ഗവർണർ വിദ്യാർഥികൾക്കൊപ്പമാണ് കേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.