കോലഞ്ചേരി: പൊതുമരാമത്ത് അസിസ്റ്റന്‍റ് എൻജിനീയർക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസ് പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചതായി ആക്ഷേപം. പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചേർത്തതിനൊപ്പം എഫ്.ഐ.ആറിൽ തിരുത്തൽ വരുത്തിയതായാണ് ആക്ഷേപമുയർന്നിരിക്കുന്നത്. പ്രതികളായ ആൽബർട്ട് ചെറിയാൻ, ജിനു ജോർജ് എന്നിവർക്ക് അനുകൂലമായാണ് പുത്തൻകുരിശ് പൊലീസ് നിലപാട് സ്വീകരിച്ചതെന്നും പറയുന്നു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് പൊതുമരാമത്ത് വകുപ്പ് പുത്തൻകുരിശ് ഓഫിസിലെ അസിസ്റ്റന്‍റ് എൻജിനീയർ എ. അസീമിന് മർദനമേറ്റത്. നിയമവിരുദ്ധമായി ബില്ലുകൾ മാറിനൽകണമെന്ന കരാറുകാരുടെ സമ്മർദത്തിന് വഴങ്ങാതെ വന്നതോടെയാണ് മർദിച്ചതെന്ന് ഉദ്യോഗസ്ഥൻ പറയുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.