കാക്കനാട്: മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി സർവിസ് നടത്തിയ സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തൃപ്പൂണിത്തുറക്കു സമീപത്തെ സ്കൂളിനുവേണ്ടി ഓടിയ ബസിനെതിരെയാണ് നടപടിയെടുത്തത്. വിദ്യാർഥികളെയും അധ്യാപകരെയും മറ്റൊരു ബസിൽ കയറ്റിയാണ് വീടുകളിലെത്തിച്ചത്. ഇൻഷുറൻസും മതിയായ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാതെ സർവിസ് നടത്തിയതിനാണ് നടപടി. സ്കൂളിനുവേണ്ടി സ്വകാര്യ സ്ഥാപനം കരാറടിസ്ഥാനത്തിലായിരുന്നു സർവിസ് നടത്തിയിരുന്നത്. മോട്ടോർ വാഹന വകുപ്പ് അസിസ്റ്റൻറ് ഇൻസ്പെക്ടർമാരായ ആർ. ചന്തു, പി.എം. മധുസൂദനൻ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സ്കൂൾ ബസ് ആയതിനാൽ പരിശോധനകൾ ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ഇത്തരം പ്രവണതകൾ നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വാഹനങ്ങൾ ഇത്തരത്തിൽ നിയമ ലംഘനം നടത്തി സർവിസ് തുടരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.