നെടുമ്പാശ്ശേരി: ജെറ്റ് എയർവേസ് വിമാനക്കമ്പനി വീണ്ടും സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് 2019 ഏപ്രിൽ 17 നാണ് വിമാനക്കമ്പനി സർവിസ് നിർത്തിയത്. പുതിയ സംരംഭകർ കമ്പനി ഏറ്റെടുത്തെങ്കിലും രാജ്യാന്തര സർവിസ് പുനരാരംഭിക്കുന്ന മാർച്ച് 27 മുതൽ സർവിസ് ആരംഭിക്കാൻ അനുമതിയായിട്ടില്ല. 27 രാജ്യങ്ങളിലേക്ക് നിത്യേന 300 സർവിസാണ് ജെറ്റ് എയർവേസ് നടത്തിയിരുന്നത്. പ്രവർത്തനം നിർത്തിയതിനെ തുടർന്ന് ജെറ്റിന് അനുവദിച്ചിരുന്ന റൂട്ടുകൾ പലതും മറ്റ് വിമാനക്കമ്പനികൾക്ക് കൈമാറി. ഈ വിമാനക്കമ്പനികളാകട്ടെ റൂട്ടുകൾ തിരികെ നൽകാനും തയാറാകുന്നില്ല. രണ്ട് മാസത്തിനുള്ളിൽ സർവിസ് പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ജെറ്റ് എയർവേസ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.