കൊച്ചി: ഇന്ത്യയിൽ മർദിതന്‍റെ അവസാന അത്താണിയായ കോടതികളില്‍പോലും നീതിയുടെ വിവേചനം ആശങ്കജനകമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. അഹ്മദാബാദ് സ്ഫോടനക്കേസില്‍ കുറ്റവാളികളെന്ന കണ്ടെത്തലില്‍ 38 പേര്‍ക്ക് വധശിക്ഷയെന്നത് നീതിന്യായ ചരിത്രത്തിലെ കേട്ടുകേള്‍വിയില്ലാത്ത വിധിയെഴുത്താണ്. മേൽക്കോടതികളിൽനിന്ന് യാഥാർഥ്യബോധത്തോടെ നീതിപൂര്‍വമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീതിക്കുവേണ്ടിയുള്ള നിയമപരമായ പരിശ്രമങ്ങളില്‍ പി.ഡി.പി ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന ട്രഷറര്‍ എം.എസ്. നൗഷാദ് പറഞ്ഞു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നിഷാദ് നടയ്ക്കല്‍, നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ കീഴേടം, പി.എച്ച്.എഫ് സംസ്ഥാന പ്രസിഡന്റ് അന്‍സിം പറക്കെവട്ടി, ഭാരവാഹികളായ കാസിംകുട്ടി, കെ.കെ. റിയാസ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.