മട്ടാഞ്ചേരി: കൊച്ചിയുടെ ചരിത്രങ്ങൾ ചുവർചിത്രങ്ങളായി പുനർജനിക്കുകയാണ് ഫോർട്ട്കൊച്ചിയിൽ. നഗരസഭ യു.പി.എ.ഡി ഓഫിസിനുമുന്നിൽ നിർമിക്കുന്ന ഓപൺ എയർ സ്റ്റേജിൻെറ മതിലിലാണ് ആകർഷകമായ രീതിയിൽ ചരിത്രചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്. നീണ്ട 444 വർഷത്തെ വൈദേശിക അധിനിവേശത്തിന് വിധേയമായ ചരിത്രമാണ് കൊച്ചിയുടേത്. നിരവധി യുദ്ധങ്ങൾക്കും കൊച്ചി സാക്ഷിയായി. സ്വാതന്ത്രസമര ചരിത്രത്തിലും കൊച്ചി ഇടംപിടിച്ചു. മൂന്നുതവണ മഹാത്മാഗാന്ധിയെത്തി. അറബികളും ചൈനക്കാരും ജൂതരുമടക്കം വാണിജ്യത്തിനെത്തിയ ഭൂപ്രദേശം. കൊച്ചിയുടെ ഈ ചരിത്രപശ്ചാത്തലങ്ങൾ മനോഹരമായ ചുവർചിത്രങ്ങളായി തെളിഞ്ഞിരിക്കുകയാണ് ഈ ഓപൺ എയർസ്റ്റേജിൽ. സ്മാർട്ട് കൊച്ചി പദ്ധതിയുടെ ഭാഗമായാണ് ഓപൺ സ്റ്റേജും ചരിത്രത്തെ അടയാളപ്പെടുത്തുന്ന വരകളും തയാറാകുന്നത്. പൈതൃക കൊച്ചിയുടെ ചരിത്രത്തിലേക്കുള്ള നേർകാഴ്ച്ചയാവുകയാണ് ഈ ചുവർചിത്ര രചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.