കര്‍ഷക ദിനാചരണം ബഹിഷ്‌കരിക്കും

കൊച്ചി: കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ രൂക്ഷമായി തുടരുമ്പോൾ സർക്കാർ നടത്തുന്ന കർഷക ദിനാചരണം പ്രഹസനമാണെന്നും ചിങ്ങം ഒന്ന് (ആഗസ്റ്റ് 17) കരിദിനമായി പ്രതിഷേധിക്കുമെന്നും കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രഖ്യാപിച്ചു. കരുതൽ മേഖല, പരിസ്ഥിതിലോല വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത് ജനവിരുദ്ധ സമീപനമാണ്. ഒരുലക്ഷം പുതിയ കൃഷിയിടങ്ങൾ ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം അപഹാസ്യമാണ്. വന്യമൃഗശല്യം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കർഷക പെൻഷനും നിർത്തി. ഈയവസരത്തിൽ ഖജനാവ് കൊള്ളയടിച്ച് ഉദ്യോഗസ്ഥർ നടത്തുന്ന കർഷകദിനത്തിൽ ആത്മാഭിമാനമുള്ള കർഷകർ പങ്കെടുക്കരുത്. സംസ്ഥാന നേതൃസമ്മേളനത്തിൽ ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ദക്ഷിണേന്ത്യ കൺവീനർ അഡ്വ. വി.സി. സെബാസ്റ്റ്യൻ, ദേശീയ കോഓഡിനേറ്റര്‍ കെ.വി. ബിജു, മുതലാംതോട് മണി, ഡോ. ജോസ്കുട്ടി ഒഴുകയിൽ, ജനറ്റ് മാത്യു, ജോയ് കണ്ണംചിറ, ടി.ജെ. ജയപ്രകാശ്, അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ, മനു ജോസഫ്, ജോയ് കൈതാരം, പി.ജെ. ജോൺ മാസ്റ്റർ, ജോർജ് സിറിയക്, സിറാജ് കൊടുവായൂർ, അഡ്വ. ജോൺ ജോസഫ്, വിദ്യാധരൻ ചേർത്തല, ഹരിദാസ് കല്ലടിക്കോട്, പോൾസൺ ആലുവ, സണ്ണി തുണ്ടത്തിൽ, മോഹനചന്ദ്രൻ, ആയാംപറമ്പ് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.