വീടിനുചുറ്റും വെള്ളമായതിനാൽ സംസ്കാരം പിന്നീട് കുട്ടനാട്: ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായി. നെഞ്ചുവേദനയെ തുടർന്ന് തൊഴിലാളി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. തലവടി പഞ്ചായത്ത് എട്ടാം വാർഡിൽ ഇല്ലത്തുപറമ്പിൽ ഇ.ആർ. ഓമനക്കുട്ടനാണ് (50) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറ് മണിക്കാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് വീട്ടുകാരും സമീപവാസികളും ചേർന്ന് വള്ളത്തിൽ കയറ്റി കരക്കെത്തിച്ചശേഷം കാറിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഓമനക്കുട്ടന്‍റെ വീട്ടുപരിസരം മുട്ടോളം വെള്ളത്തിൽ മുങ്ങിയതിനാൽ യഥാസമയം വാഹനത്തിൽ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം മോർച്ചറിയിൽ. വീടിനുചുറ്റും വെള്ളമായതിനാൽ സംസ്കാരം പിന്നീട് നടത്തും. കഴിഞ്ഞവർഷം ഓമനക്കുട്ടന്‍റെ മൂത്തമകൾ പ്രിയങ്ക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ബീന. മറ്റൊരു മകൾ: പ്രവീണ. മരുമകൻ: സജി. --------- (photo omanakuttan)apd omanakuttan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.