കൊച്ചി: കനത്ത മഴയിൽ ചോർന്നൊലിച്ച് ഹൈകോടതി കെട്ടിടത്തിലെ ലെയ്‌സൺ ഓഫിസുകൾ. വെള്ളം കയറിയതോടെ ദുരിതത്തിലായത് പുതിയ ഹൈകോടതി വളപ്പിലുള്ള പഴയ അഡ്വക്കറ്റ് ജനറൽ ഓഫിസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റവന്യൂ, വനം വകുപ്പുകളുടെ ലെയ്‌സൺ ഓഫിസുകളിലെ ഇരുപതോളം ജീവനക്കാരാണ്. കമ്പ്യൂട്ടറും പ്രിന്‍ററും വിലപ്പെട്ട രേഖകളുമടക്കം സംരക്ഷിക്കാൻ ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. മറ്റ് ഉപകരണങ്ങളും ഫർണിച്ചറുകളും കുതിർന്ന് നശിക്കാൻ ഇടയുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. കെട്ടിടം പൊളിച്ചുനീക്കാൻ പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നേരത്തേ നൽകിയതാണെങ്കിലും ഇവിടുത്തെ ഓഫിസുകൾ മറ്റൊരിടത്തേക്ക് മാറ്റാനാവാതെ വന്നതോടെ തുടർ നടപടിയുണ്ടായില്ല. കെട്ടിടം ചോർന്നൊലിക്കുന്നത് ചൂണ്ടിക്കാട്ടി ജീവനക്കാർ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. റവന്യൂ, വനം ലെയ്‌സൺ ഓഫിസുകൾക്ക് പുറമെ വനം വകുപ്പിലെ ഗവ. പ്ലീഡർമാരുടെ ഓഫിസും ഇതിനുള്ളിലുണ്ട്. കെട്ടിടം ശോച്യാവസ്ഥയിലായതോടെ ഓഫിസുകൾ മറ്റൊരിടത്തേക്ക് മാറ്റാൻ ഇടക്കാലത്ത് തീരുമാനിച്ചിരുന്നു. എന്നാൽ, വാടക കൂടുതലാണെന്ന കാരണത്താൽ സർക്കാർ അനുമതി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.