അടിമാലി: മച്ചിപ്ലാവ് സ്കൂൾപടിക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി ബാലമുരുകനെ (40) ഫ്ലാറ്റിലെ വാട്ടർ ടാങ്കിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ വൃദ്ധ മാതാവ് ചിന്നമ്മാളിന് ഒപ്പമായിരുന്നു താമസം. ഈ മാസം 22 മുതൽ ബാലമുരുകനെ കാണാനില്ലായിരുന്നു. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ 10 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ വാടകക്കാർ ടെറസിന് മുകളിൽ കയറിയപ്പോഴാണ് ടാങ്കിൽ തലകുത്തി വീണ നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.