ദേശീയപാത: നഷ്ടപരിഹാര വിതരണം നിലച്ചെന്ന പ്രചാരണം വ്യാജം

കൊച്ചി: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് വീടും സ്ഥലവും നഷ്ടമായവർക്കും വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്കുമുള്ള നഷ്ടപരിഹാരവിതരണം നിലച്ചെന്ന പ്രചാരണം വ്യാജമാണെന്ന് ജില്ല കലക്ടർ ജാഫർ മാലിക് അറിയിച്ചു. നഷ്ടപരിഹാര വിതരണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. വീടും സ്ഥലവും വ്യാപാരസ്ഥാപനവും നഷ്ടമായ 105 വ്യക്തികൾക്ക് ഇതുവരെ 2,15,90,000 രൂപ പുനരധിവാസ തുകയായി അനുവദിച്ചു. രേഖകൾ മുഴുവൻ സമർപ്പിച്ചവർക്ക് ഈ ആഴ്ചയിൽതന്നെ നഷ്ടപരിഹാരത്തുക വിതരണം ചെയ്യുമെന്നും കലക്ടർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.