പെരുമ്പാവൂര്‍: കാലവര്‍ഷ മുന്നൊരുക്ക ഭാഗമായി കുന്നത്തുനാട് താലൂക്കില്‍ മോക്ഡ്രില്‍ നടത്തി. അതിശക്തമായ മഴയും പ്രകൃതിക്ഷോഭങ്ങളും നേരിടാൻ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി താലൂക്കുതല ദ്രുതകര്‍മ സംവിധാനത്തിന്റെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ചേലാമറ്റം വില്ലേജ് പരിധിയില്‍ വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യം പരിഗണിച്ച് വല്ലം റെസ്റ്റ് ഹൗസിനടുത്ത് പെരിയാറിന്റെ തീരത്തായിരുന്നു മോക്ഡ്രില്‍ നടത്തിയത്. വെള്ളത്തില്‍ മുങ്ങിത്താഴുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുന്നതും വെള്ളപ്പൊക്കത്തില്‍ പെടുന്ന ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതുമായിരുന്നു അവതരിപ്പിച്ചത്. വല്ലം സെന്റ് തെരേസാസ് എല്‍.പി സ്‌കൂളിലാണ് ക്യാമ്പ്. റവന്യൂ, തദ്ദേശ സ്വയംഭരണം, പൊലീസ്, അഗ്‌നിരക്ഷ സേന, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളും ഐ.എ.ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സേനാംഗങ്ങളും പങ്കാളികളായി. രാവിലെ 10.30ന് ആരംഭിച്ച മോക്ഡ്രില്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്നു. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കല്‍, കണ്‍ട്രോള്‍ റൂം സജ്ജമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. കുന്നത്തുനാട് തഹസില്‍ദാറും ഇന്‍സിഡന്റ് കമാൻഡറുമായ വിനോദ് രാജിന്റെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടത്തിയത്. മോക്ഡ്രില്ലിനുശേഷം പെരുമ്പാവൂര്‍ നഗരസഭ അധ്യക്ഷന്‍ ടി.എം. സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ വി.വി. റഹീന, അഗ്‌നിരക്ഷനിലയം സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാര്‍, പെരുമ്പാവൂര്‍ എസ്.ഐ ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. em pbvr 1 mockdrill മണ്‍സൂണ്‍ മുന്നൊരുക്കഭാഗമായി പെരിയാറിലെ വല്ലം കടവിൽ ജില്ല ദുരന്തനിവാരണ വിഭാഗം നടത്തിയ മോക്ഡ്രില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.