കൊച്ചി: സ്റ്റേറ്റ് എന്നതിന് ഏറ്റവും അർഥവത്തായ മലയാള പദമായ 'ഭരണകൂട'ത്തിന് ശക്തിപകരുന്ന ആയുധമായി ബുൾഡോസർ മാറുന്ന കാലത്ത് എഴുത്തുകാരുടെ വാക്കും എഴുത്തും മുമ്പെന്നത്തേക്കാൾ പ്രസക്തമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. എൻ.എസ്. മാധവന്റെ 'തിരുത്ത്' പോലുള്ള കഥകൾ വലിയ മാനം നൽകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. മാധവന്റെ കഥകൾ കാലാതീതമാണെന്നും എബ്രഹാം മാടമാക്കൽ അവാർഡ് സമ്മാനിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ നവോത്ഥാന സാംസ്കാരിക കേന്ദ്രം സെക്രട്ടറി കെ.എം. ശരത്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തമിഴ് സാഹിത്യകാരനും സിനിമ പ്രവർത്തകനുമായ ബവ ചെല്ലൈദുരെ അതിഥിയായിരുന്നു. എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറി അശോക് എം. ചെറിയാൻ, ഷാജി ജോർജ് പ്രണത, കെ.എ. അലി അക്ബർ, മാത്യു ഹാബിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.