പള്ളിക്കര: കൊച്ചിയിലെ ഖത്തര്‍ വിസ സെന്റര്‍ ഉദ്യോഗാർഥികളെ ചൂഷണം ചെയ്യുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം. നിരവധി തൊഴിലന്വേഷകര്‍ ഇതു സംബന്ധിച്ച് പരാതികളുന്നയിച്ചിരുന്നു. മെഡിക്കല്‍ വെരിഫിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പൂര്‍ണാരോഗ്യവാന്മാരായ യുവതീയുവാക്കളെ പോലും തുടര്‍ പരിശോധനകള്‍ക്കും ക്യു.വി.സി നിര്‍ദേശിക്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങളിലേക്കും മറ്റും നിര്‍ബന്ധ ബുദ്ധിയോടെയാണ് അയക്കുന്നതെന്നും വിസ അപേക്ഷകര്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഏറെ സുതാര്യമായും അനാവശ്യവുമായ തുടര്‍ പരിശോധനകളൊന്നും കൂടാതെ വളരെ സുഗമമായി മെഡിക്കല്‍ രേഖകള്‍ ലഭ്യമാകുമ്പോള്‍ കേരളത്തിലെ ഖത്തര്‍ വിസാ സെന്റര്‍ അനാവശ്യമായി ഉദ്യോഗാർഥികളെ വലയ്ക്കുന്നത് സാമ്പത്തിക ചൂഷണത്തിന് വേണ്ടിയാണെന്ന് ഫോറം ജില്ല പ്രസിഡന്റ് നസീര്‍ അലിയാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.