തുറവൂർ: തിരുവോണ ദിവസം പുലർച്ച മൂന്നു മണിക്ക് വല്ലേത്തോട് പി.എസ് കടത്ത് റെയിൽവെ ക്രോസിന് പടിഞ്ഞാറുഭാഗത്തെ അനിലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ജനൽ ചില്ലും കാറും തല്ലി തകർക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തയാൾ കുത്തിയതോട് പൊലീസ് പിടിയിലായി. പൂച്ചാക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോടംതുരുത്ത് പഞ്ചായത്ത് 15 -ാം വാർഡിൽ എഴുപുന്ന സൌത്ത് പള്ളിത്തറ വീട്ടിൽ വിഷ്ണു (22) ആണ് പിടിയിലായത്.
ഇയാൾ നിരവധി അടിപിടി കേസിലെയും മോഷണ കേസിലെയും പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുത്തിയതോട് സി.ഐ അജയമോഹൻ, എസ്.ഐമാരായ രാജീവ്, സലി, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, സുരാജ്, അമൽരാജ്, വിജേഷ് , രജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.