ഷെമീർ, അഷ്കർ
കുത്തിയതോട്: കാറിൽ കടത്തിയ വൻ ഹാൻസ് ശേഖരവുമായി രണ്ടുപേർ പിടിയിൽ. ആലപ്പുഴ തോട്ടപ്പള്ളി ഷെമി മൻസിൽ ഷെമീർ (39), ആലപ്പുഴ പുറക്കാട് കൈതവളപ്പിൽ അഷ്കർ (39) എന്നിവരെയാണ് പിടികൂടിയത്. ജില്ല ലഹരിവിരുദ്ധ സ്ക്വാഡും കുത്തിയതോട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 6450 പാക്കറ്റ് നിരോധിത ഉൽപന്നങ്ങളും കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു.
അരൂരിൽവെച്ച് പൊലീസിനെ വെട്ടിച്ച് തീരദേശറോഡിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽനിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങളാണിത്. മാസങ്ങളായി നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിവരുകയായിരുന്നു.
20 രൂപക്ക് കിട്ടുന്ന ഒരു പാക്കറ്റ് ഹാൻസ് 80 രൂപക്കാണ് വിറ്റിരുന്നത്. പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങളും വാഹനവും കോടതിക്ക് കൈമാറി. ആലപ്പുഴ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി സി. രാജീവ്കുമാർ, കുത്തിയതോട് സി.ഐ പി.ആർ. രാജീവ്, എസ്.ഐ ബിജുമോൻ, സി.പി.ഒമാരാരായ നിധിൻ, സുധി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.