ആലപ്പുഴ: സി.പി.എം സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ മന്ത്രി ടി.എം. തോമസ് ഐസക് വാർത്തസമ്മേളനത്തിനെത്തിയത് തനിക്ക് പകരക്കാരനായി മത്സരിക്കുന്ന മത്സ്യഫെഡ് ചെയര്മാന് പി.പി. ചിത്തരഞ്ജനുമൊത്ത്. പാർട്ടിയുടെ രണ്ടുതവണ നിബന്ധനയില്‍ സീറ്റ് നഷ്ടപ്പെട്ടെങ്കിലും തെൻറ പിന്‍ഗാമിയാകുന്ന ചിത്തരഞ്ജെൻറ കൈപിടിച്ച് സ്വകാര്യ ഹോട്ടലില്‍ ഐസക് വാര്‍ത്തസമ്മേളനത്തിനെത്തിയത് നല്ല തയാറെടുപ്പോടെയായിരുന്നു.
തുടര്‍ച്ചയായി നാലുതവണ ആലപ്പുഴയെ പ്രതിനിധാനം ചെയ്ത ഐസക്, ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അണികള്‍. എന്നാല്‍, പാര്‍ട്ടി തീരുമാനത്തില്‍ മാറ്റം വരുത്താന്‍ തയാറായില്ല. ജനങ്ങളുടെ തനിക്കുവേണ്ടിയുള്ള മുറവിളിയെ തള്ളാതെയും പ്രതിഷേധം സ്വാഭാവികമെന്ന നിലപാടുമാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തോമസ് ഐസക്കിൽ നിന്നുണ്ടായ മറുപടി. ആലപ്പുഴയിൽ മത്സരിക്കുന്ന ചിത്തരഞ്ജെൻറ വിജയം ഉറപ്പാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ഐസക് അഭ്യര്‍ഥിച്ചു.
''ആലപ്പുഴയില്‍ തുടങ്ങിവെച്ച വികസന മുന്നേറ്റം പൂര്‍ത്തീകരിക്കാന്‍ ഇടതുപക്ഷ എം.എൽ.എ കൂടിയേ തീരൂ. ചെത്തി ഹാര്‍ബര്‍, ചെത്തി വിനോദ പാര്‍ക്ക്, ചെട്ടികാട് ആശുപത്രി, ഓങ്കോളജി പാര്‍ക്ക്, ട്രാന്‍സ്പോര്‍ട്ട് ഹബ്, സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പ്രോഗ്രാം, കയര്‍, പോര്‍ട്ട് മ്യൂസിയങ്ങളടക്കം രണ്ടു ഡസനോളം മ്യൂസിയങ്ങള്‍, കടൽപാലം, ജില്ല കോടതി പാലവും നെഹ്റുട്രോഫി പാലവും, കിഴക്കന്‍ ബൈപാസ് തുടങ്ങി ആലപ്പുഴയുടെ വികസനവിഹായസ്സിലെ നക്ഷത്രപദ്ധതികള്‍ തുടങ്ങിയവ യാഥാര്‍ഥ്യമാക്കണം. ചിത്തരഞ്ജെൻറ ചുറുചുറുക്കും ഊര്‍ജസ്വലതയുമാണ് ആലപ്പുഴയെ ഇനി നയിക്കേണ്ടത്''. -ഐസക് പറഞ്ഞു.
തോമസ് ഐസക് തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് തന്നെ വിജയിപ്പിക്കണമെന്ന് ചിത്തരഞ്ജന് അഭ്യര്‍ഥിച്ചു. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഐസക്കിെൻറ നിര്‍ദേശവും കാഴ്ചപ്പാടുകള്ക്കനുസരിച്ചും ജനകീയ വികസനനയം മണ്ഡലത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ: തണ്ണീര്‍മുക്കം മുന്‍ പഞ്ചായത്ത് പ്രസിഡൻറും പാർട്ടി നേതാവുമായ ജ്യോതിസ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിലരെ വിലയ്ക്ക് വാങ്ങാന്‍ കഴിയുമെന്നായിരുന്നു മന്ത്രി തോമസ് ഐസക്കിെൻറ പ്രതികരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പലവട്ടം സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ്. ഒരുവട്ടം മാറി നില്ക്കാന് പറഞ്ഞതിനാണ് അയാള്‍ മറുകണ്ടം ചാടിയത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.