സമയമാറ്റത്തിൽ പ്രതിഷേധം: ബോട്ട് പിടിച്ചുകെട്ടി വിദ്യാർഥികളുടെ സമരം

കുട്ടനാട്: യാത്രക്കാരെ പ്രതിസന്ധിയിലാക്കി കാവാലത്ത് ബോട്ടിന്റെ സമയത്തില്‍ മാറ്റം വരുത്തിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ബോട്ട് പിടിച്ചുകെട്ടി. കൃഷ്ണപുരം-ആലപ്പുഴ സർവിസിന്റെ ശനിയാഴ്ച മുതലുള്ള പുതിയ സമയക്രമമാണ് വിദ്യാര്‍ഥികള്‍ ഉൾപ്പെടെയുള്ള യാത്രക്കാരെ വെട്ടിലാക്കിയത്. കൃഷ്ണപുരത്തുനിന്ന് ആലപ്പുഴക്ക് ഉച്ചക്ക് 12ന് പുറപ്പെടുന്ന ബോട്ട് 11.45നും ആലപ്പുഴയില്‍നിന്ന് കൃഷ്ണപുരത്തിന് രണ്ടിന് പുറപ്പെടുന്ന ബോട്ട് 1.45നും വൈകീട്ട് നാലിന് കൃഷ്ണപുരത്തുനിന്ന് പുറപ്പെട്ടിരുന്ന ബോട്ട് 3.45നും പുറപ്പെടുന്ന നിലയിലാണ് പുതിയ സമയക്രമീകരണം.

ജലഗതാഗത വകുപ്പ് അധികൃതരുടെ പുതിയ തീരുമാനം തങ്ങളെ പ്രതിസന്ധിയിലാക്കുമെന്നാണ് ബോട്ടിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന വിദ്യാർഥികൾ പറയുന്നത്.

വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപെട്ട് ടെക്‌നിക്കല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കാവാലം സി.എം.എസ്.ജെട്ടിയില്‍ ബോട്ട് പിടിച്ചുകെട്ടിയത്.

Tags:    
News Summary - Protest against time change: Students strike by tying the boat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.