മാവേലിക്കര: സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവല്ല കുറ്റപ്പുഴ തിരുമൂലപുരം കടവിൽ കോളനിയിൽ മംഗലശ്ശേരിൽ മണിയൻ (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 30ന് രാത്രി 12നാണ് ക്ഷേത്ര കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയത്. ലോട്ടറി വിൽപ്പനക്കാരനായ ഇദ്ദേഹം മുമ്പ് മാവേലിക്കര റെയിൽവേ കോളനിയിൽ താമസിച്ചിരുന്നു. സന്താനഗോപാലം ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയിൽ ഇദ്ദേഹത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തൃക്കൊടിത്താനം, കൂടൽ, വാകത്താനം, കീഴ് വായ്പ്പൂർ, കറുകച്ചാൽ എന്നിവിടങ്ങളിൽ നടന്ന മോഷണ കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പകൽ ലോട്ടറി വിൽപ്പനയും രാത്രിയിൽ സൈക്കിളിൽ കറങ്ങി മോഷണം നടത്തുകയുമാണ് പതിവ്. മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇയാളെ പിടികൂടിയത്. എസ്.ഐമാരായ മുഹ്സിൻ മുഹമ്മദ്, പി.എസ്. അംശു, സീനിയർ സി.പി.ഒ ജി. ഉണ്ണികൃഷ്ണ പിള്ള, സി.പി.ഒമാരായ അരുൺ ഭാസ്കർ, വി.വി. ഗിരീഷ് ലാൽ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.