മാന്നാർ: വഴിത്തർക്കത്തെതുടർന്ന് യുവാവിനെ കൈയേറ്റം ചെയ്യുകയും വടിവാളുപയോഗിച്ച് തലക്ക് വെട്ടി ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികൾ വലയിലായി. മൂവാറ്റുപുഴ മഞ്ഞള്ളൂർ വാഴക്കുളം മലമേൽവീട്ടിൽ ബിജു (47), ബുധനൂർ എണ്ണക്കാട് പെരിങ്ങിലിപ്പുറം മലമേൽ വീട്ടിൽ വിഷ്ണുദാസ് (32), എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം മലമേൽ വീട്ടിൽ പത അനിൽകുമാർ (44), അമ്പലപ്പുഴ കോമളപുരം വലിയകലവൂർ ശ്രീസദനത്തിൽ സൂരജ് (32), അമ്പലപ്പുഴ കോമളപുരം വലിയകലവൂർ തോപ്പിൽ വീട്ടിൽ വിശാഖ് (29) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 8.30ഓടെയാണ് എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം വടക്കേപാപ്പാടിയിൽ വീട്ടിൽ കരുണാകരെൻറ മകൻ അനീഷിനുനേരെ ആക്രമണമുണ്ടായത്. ബന്ധുക്കളായ ഒന്നുമുതൽ മൂന്നുവരെ പ്രതികളുടെ വീട്ടുകാരും പരക്കേറ്റ അനീഷിെൻറ വീട്ടുകാരും തമ്മിൽ നിലനിന്നിരുന്ന വഴിത്തർക്കത്തിൽ ഇടപെട്ടതാണ് വൈരാഗ്യത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വിവരം ലഭിച്ചയുടൻ മാന്നാർ പൊലീസ് സ്ഥലത്തെത്തി കടന്നുകളയാൻ ശ്രമിച്ച രണ്ടുമുതൽ അഞ്ചുവരെ പ്രതികളുടെ വാഹനങ്ങൾ പിന്തുടർന്ന് രണ്ട് കാറുകൾ സഹിതം പിടികൂടി നിരീക്ഷണത്തിലാക്കി. ആക്രമണത്തിനിടെ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നാംപ്രതി ബിജുവിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് നിരീക്ഷണത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനീഷ്, ബിജുവിനെ കുത്തിയ കേസിലെ പ്രതിയാണ്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി. സുരേഷ്കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ സുനുമോൻ, എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ മധുസൂദനൻ, സി.പി.ഒമാരായ പ്രവീൺ, മനീഷ്, അനൂപ്, ഹോംഗാർഡ് രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികെള കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.