മാരാരിക്കുളം: വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും വിരാമിട്ട് എക്സൽ ഗ്ലാസസ് ഫാക്ടറിയുടെ ഇ-ലേലം ചൊവ്വാഴ്ച. ജില്ലയിലെ പ്രധാന വ്യവസായശാല എക്സൽ ഗ്ലാസസ് ഫാക്ടറി പൂട്ടിയിട്ട് വർഷം എട്ടു കഴിഞ്ഞിരുന്നു. സ്ഥാപനത്തെച്ചൊല്ലി സി.പി.എം-സി.പി.ഐ യൂനിയനുകളുടെ പഴിചാരൽ തുടരുന്നതല്ലാതെ ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാറിനു കഴിഞ്ഞിട്ടില്ല. ഈ സത്യം മറച്ചുവെക്കുന്നതിനുള്ള തന്ത്രമായാണ് ലേലത്തെ ഒരു വിഭാഗം വിലയിരുത്തുന്നത്. കെട്ടിടത്തിനും മറ്റും 76.68 കോടി, പള്ളിപ്പുറത്തെ സ്ഥലത്തിന് 2.13 കോടി, പ്ലാൻറിനും യന്ത്രസാമഗ്രികൾക്കും 15.11 കോടി, പള്ളിപ്പുറം കെ.എസ്.ഐ.ഡി.സിയുടെ സമീപത്തുള്ള സ്ഥലത്തിന് 2.18 കോടി, ഫാക്ടറിയിലെ സ്റ്റോക്കിന് 33.5 കോടി എന്നിങ്ങനെയാണ് വില നിശ്ചയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം വിഡിയോ കോൺഫറൻസ് യോഗത്തിൽ ഭരണകക്ഷി യൂനിയൻ തന്നെ മന്ത്രി ടി.എം. തോമസ് ഐസക്കിെൻറ നിലപാട് തള്ളിയിരുന്നു. സ്ഥാപനത്തിലെ തൊഴിലാളികൾ നാലു ഗ്രൂപ്പായി തിരിഞ്ഞ് എറണാകുളത്തെ എൻ.സി.എൽ.ടി കോടതിയിൽ കേസ് നടത്തി വരുകയാണ്. കോടതി കഴിഞ്ഞ എട്ടിന് തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി വിതരണം ചെയ്യണമെന്ന് നിർദേശിച്ചു. നഷ്ടപരിഹാരം എന്ന നിലയിൽ ലിക്വിഡേറ്റർ നിർദേശിച്ച മൂന്ന് കോടിയെന്നത് ഏഴു കോടിയായി വർധിപ്പിക്കാൻ കഴിഞ്ഞത് മാത്രമാണ് ഇതിലെ എക പുരോഗതി. കഴിഞ്ഞ രണ്ട് ബജറ്റിലും നാലുകോടി വീതം എക്സൽ ഗ്ലാസിനുവേണ്ടി നീക്കിവെച്ചെന്ന പ്രഖ്യാപനം ധനമന്ത്രി നടത്തിയിരുന്നു. ഈ ഫണ്ടിെൻറ വിനിയോഗം സംബന്ധിച്ച കാര്യങ്ങളുടെ ചർച്ചയാണ് തൊഴിലാളി യൂനിയനുകൾ പ്രതീക്ഷിച്ചത്.
എന്നാൽ, കമ്പനി ഉടമസ്ഥൻ തൊഴിലാളികൾക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങൾക്ക് അഡ്വാൻസ് നൽകാമെന്നും കോടതിവിധി പ്രകാരം ആനുകൂല്യം ലഭിക്കുമ്പോൾ ഈ പണം സർക്കാറിന് തിരിച്ചുനൽകണം എന്നുമാണ് മന്ത്രി വിശദീകരിച്ചത്. അതേസമയം, സർക്കാർ സ്ഥാപനം ഏറ്റെടുക്കണമെന്ന് ആവശ്യവുമായി സി.പിഐ രംഗപ്രവേശനം ചെയ്തത് സി.പി.എം പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുപാർട്ടിയും സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം വാദപ്രതിവാദങ്ങളിലും ഏർപ്പെട്ടതോടെ രംഗം വീണ്ടും കൊഴുത്തു. ഏറ്റവും ഒടുവിൽ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ സ്ഥാപനം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്ത് വന്നത് തങ്ങൾ ഈ ആവശ്യത്തിന് എതിരായിരുന്നില്ലെന്ന് സ്ഥാപിക്കാനാണെന്നാണ് ഒരു വിഭാഗത്തിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.