ആലപ്പുഴ: നിയമസഭ െതരഞ്ഞെടുപ്പിൽ െതരഞ്ഞെടുപ്പ് കമീഷെൻറ നിബന്ധനകൾ പ്രകാരം സ്ഥാനാർഥികൾക്ക് പണമായി കൈമാറാവുന്ന തുക 10,000 രൂപയായി നിജപ്പെടുത്തി. സ്ഥാനാര്‍ഥികളുടെ വരവുചെലവ് സംബന്ധിച്ച് ശനിയാഴ്ച കലക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 10,000ന് മുകളിലുള്ള ഇടപാടുകള്‍ എല്ലാം ചെക്ക്, ഡി.ഡി, മറ്റ് ഡിജിറ്റല്‍ ഉപാധികള്‍ വഴിയായിരിക്കണം.
െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി ചർച്ച ചെയ്തു. സ്ഥാനാർഥികൾ പണം ചെലവഴിക്കുമ്പോഴും വാങ്ങുമ്പോഴും പാലിക്കേണ്ട നിബന്ധനകളും യോഗത്തില്‍ എ.ഡി.എം വിശദീകരിച്ചു. െതരഞ്ഞെടുപ്പുചെലവുകള്ക്ക് മാത്രമായി സ്ഥാനാര്‍ഥി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. പത്രിക സമര്‍പ്പണത്തിന് ഒരുദിവസം മുെമ്പങ്കിലും അക്കൗണ്ട് തുടങ്ങിയിരിക്കണം. സ്ഥാനാര്‍ഥികളുടെ പണമിടപാടുകള്‍ എല്ലാം ഈ അക്കൗണ്ടുവഴിയാകണം.
നിയമസഭ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്വര്ക്കുകള്, റേഡിയോ/ പ്രൈവറ്റ് എഫ്.എം ചാനലുകള്‍, സിനിമ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പരസ്യ വിഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ്, വോയിസ് മെസേജ് , ഇ-പേപ്പറുകള്‍ എന്നിവയില്‍ നല്കുന്ന പരസ്യങ്ങള്‍ എന്നിവക്ക് ജില്ലതല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) മുന്‍കൂര്‍ അംഗീകാരം നേടണം. പരസ്യത്തിെൻറ ഇലക്ട്രോണിക് ഫോര്മാറ്റിെല രണ്ട് സീഡി പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സ്ക്രിപ്റ്റും അപേക്ഷക്കൊപ്പം നല്‍കണം. പരസ്യത്തിെൻറ നിര്‍മാണച്ചെലവ്, പ്രക്ഷേപണം/ സംപ്രേഷണം ചെയ്യാനുള്ള ചെലവ്, ഏതെങ്കിലും സ്ഥാനാര്ഥിക്കുവേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. കലക്ടറേറ്റിലെ രണ്ടാം നിലയിലാണ് എം.സി.എം.സി സെല്‍ പ്രവര്‍ത്തിക്കുന്നത്. സര്ട്ടിഫിക്കേഷന് ജില്ലതല എം.സി.എം.സിയെയാണ് സമീപിക്കേണ്ടത്.
പോസ്റ്റല്‍ ബാലറ്റ്, മാതൃക പെരുമാറ്റച്ചട്ടം, െതരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് സ്ഥലം അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് അലക്സ് ജോസഫ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജെ.മോബി, ജില്ല ഇൻഫർമേഷൻ ഓഫിസർ എ.അരുണ്‍ കുമാര്‍, ഫിനാൻസ് ഓഫിസർ ഷിജു ജോസ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ജി. സഞ്ജീവ് ഭട്ട്, എ. സിറാജുദ്ദീന്, ബി. നസീര്‍, ആര്. ഉണ്ണികൃഷ്ണന്, അബ്ദുൽ സലാം ലബ്ബ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.