ആലപ്പുഴ: ബൈപാസ് മേൽപാലത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് കാഴ്ച കണ്ടതിനും സെൽഫി എടുത്തതിനും 18 പേർക്ക് പിഴ. മേൽപാലത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് വാഹന ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത്തവണ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. പിഴ ചുമത്തപ്പെട്ടവരിൽ അധികവും ചെറുപ്പക്കാരും കുടുംബങ്ങളും അടക്കമുള്ളവരാണ്. കാറും ബൈക്കും ബൈപാസിൽ നിർത്തിയിട്ട് സെൽഫി എടുക്കുകയായിരുന്നു ഇവർ.
ബൈപാസിൽ ഇറങ്ങി കാഴ്ച കാണുന്നവരെ പിടിക്കാൻ നിയമിച്ച പ്രത്യേക സ്ക്വഡ് രൂപവത്കരിച്ചാണ് പ്രവർത്തനമെന്ന് ആർ.ടി.ഒ പി.ആർ. സുമേഷ് പറഞ്ഞു. ബൈപാസിൽ അപകടങ്ങൾ കൂടിയതോടെയാണ് ദേശീയപാത വിഭാഗവും മോട്ടോർ വാഹന വകുപ്പും കർശന നടപടികളിലേക്ക് കടന്നത്. 250 രൂപയാണ് ബുധനാഴ്ച ബൈപാസിൽ വാഹനം നിർത്തിയിട്ട് കാഴ്ച കണ്ടവരിൽ നിന്ന് ചുമത്തിയത്.
ആദ്യദിനമായതിനാൽ പിഴയും താക്കീതും മാത്രമാണ് നൽകിയതെന്നും തുടർന്ന് ആറുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ അറിയിച്ചു. ബൈപാസിൽ നിന്നുള്ള കടൽക്കാഴ്ച കാണാൻ വൈകുന്നേരങ്ങളിൽ ഉൾെപ്പടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആൾത്തിരക്ക് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.