റീബില്‍ഡ് കേരള: 321 സംരംഭങ്ങളുടെ ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് സംരംഭകത്വ വികസന പദ്ധതി (ആർ.കെ.ഐ-ഇ.ഡി.പി) വഴി ജില്ലയില്‍ തുടങ്ങിയ 321സംരംഭങ്ങളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ ചൊവ്വാഴ്ച നിര്‍വഹിക്കും. പ്രളയത്തിൽ ഉപജീവനമാര്‍ഗം നഷ്ടമായവരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന 15 കോടി ചെലവിട്ട് ചെങ്ങന്നൂര്‍, ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രദേശത്തും ലഭ്യമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിച്ച് തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വൈകീട്ട് മൂന്നിന് പുലിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിക്കും. കോവിഡ് കാലത്ത് വിദേശത്തുനിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാൻ തുടങ്ങിയ പേള്‍ പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ അഗ്രിന്യൂട്രല്‍ ഗാര്‍ഡന്‍ കാമ്പയിൻെറ ഉദ്ഘാടനം ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെബിന്‍ പി.വര്‍ഗീസ് നിര്‍വഹിക്കും. ഓരോ വീട്ടിലും പൂര്‍ണ പോഷക ആവശ്യങ്ങള്‍ക്കായി കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ സജ്ജീകരിക്കുന്നതിന് ലക്ഷ്യമിട്ടാണ് അഗ്രി ന്യൂട്രല്‍ ഗാര്‍ഡന്‍ കാമ്പയിന്‍. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ജി. ശ്രീകുമാര്‍ അധ്യക്ഷതവഹിക്കും. 'ദുരന്തങ്ങളെ അതിജീവിക്കാൻ മാനവിക കൂട്ടായ്മ അനിവാര്യം' ആലപ്പുഴ: പ്രകൃതി ദുരന്തങ്ങൾ ഒരോന്നായ് മനുഷ്യനെ കാർന്ന് തിന്നുന്ന കാലത്ത് സാമൂഹിക കൂട്ടായ്മ അനിവാര്യമാെണന്ന് സയ്യിദ് നുജുമുദ്ദീൻ പൂക്കോയ തങ്ങൾ അൽയമാനി. എസ്.വൈ.എസ് ആമില ജില്ല കൺെവൻഷനിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് നവാസ് അഷ്റഫി പാനൂർ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. എസ്.എം.ജെ ബക്കർ സാഹിബ്, സഫ ബഷീർ, ഖലീൽ മുസ്ലിയാർ, കെ.എ വാഹിദ് മാസ്റ്റർ കായംകുളം, ബി. നസറുദ്ദീൻ, നാസർ അമ്പലപ്പുഴ, സൈനുദ്ദീൻ ആലപ്പുഴ, നജീബ്, അഷ്റഫ് എന്നിവർ സംസാരിച്ചു. APL SYS എസ്.വൈ.എസ് ആമില ജില്ല കൺെവൻഷനിൽ സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ അൽ-യമാനി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.