എയ്റോബിക് കമ്പോസ്റ്റ്: നഗരസഭക്ക് 10 ലക്ഷത്തിന്‍റെ നഷ്ടം

ചേർത്തല: ടൗണിൽ രണ്ടിടത്തായി സ്ഥാപിച്ച എയ്റോബിക് കമ്പോസ്റ്റ് ബിന്നുകൾ കാടുകയറി നശിച്ചതോടെ മുൻ നഗരസഭ അധികൃതരുടെ അശാസ്ത്രീയ രീതിമൂലം നഷ്ടം 10 ലക്ഷം രൂപ. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കുന്നതിനാൽ ഇതിന് പ്രസക്തി ഇല്ലെന്നതാണ് അധികൃതർ കാരണമായി പറയുന്നത്. ചേർത്തല ഗവ.ആയുർവേദ ആശുപത്രിക്ക് സമീപവും സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നും രണ്ട് യൂനിറ്റ് എയ്റോബിക് ബിന്നുകളാണ് സ്ഥാപിച്ചത്. രണ്ടിടത്തുമായി 26 ബിന്നുണ്ട്. 35 വാർഡിലെയും ജൈവമാലിന്യങ്ങൾ സംസ്കരിക്കാനാണ് ആലപ്പുഴ മാതൃകയിൽ ഇവിടെയും ബിന്നുകൾ സ്ഥാപിച്ചത്. ജൈവമാലിന്യം വളമാക്കാൻ പരിശീലനവും നടത്തിയിരുന്നു. കുടുംബശ്രീ യൂനിറ്റുകളെ മാലിന്യശേഖരണത്തിന് ഏർപ്പെടുത്താൻ നിശ്ചയിച്ചെങ്കിലും അതും നടന്നില്ല. മാലിന്യസംസ്കരണ സംവിധാനത്തെക്കുറിച്ച് നഗരവാസികൾക്കും കാര്യമായ ബോധവത്കരണം നൽകിയില്ലെന്നും ആസൂത്രണത്തിൽ പാളിച്ചയു ണ്ടെന്നും ആരോപണമുണ്ടായിരുന്നു. ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് എയ്റോബിക് ബിന്നുകൾ ആവശ്യമില്ലാതായി. അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിനുള്ള കേന്ദ്രങ്ങളാക്കി ഇത് മാറ്റുന്നത് നിലവിലെ നഗരസഭ ആലോചിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.