മതേതര പാർട്ടികൾ മൗനംവെടിയണം -മുസ്ലിം സംയുക്തവേദി

ആലപ്പുഴ: രാമനവമിയോടനുബന്ധിച്ച് ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിംകൾക്കുനേരെ ഏകപക്ഷീയമായി സംഘ്പരിവാർ നടത്തിയ ആക്രമണത്തിൽ മുസ്ലിം സംയുക്തവേദി പ്രതിഷേധിച്ചു. ഇത് ഒരുവർഗീയ വിദ്വേഷമല്ല. മറിച്ച് ഈ രാജ്യത്തിനുവേണ്ടി ചോരയും നീരും കൊടുത്ത ഒരുവിഭാഗത്തിന്റെ പിൻതലമുറക്കാരെ വംശീയമായി ഉന്മൂലനംചെയ്യുക എന്ന ആർ.എസ്.എസിന്‍റെ ഗൂഢപദ്ധതിയുടെ ഭാഗമാണ്. ഇത്തരം പൈശാചികത രാജ്യത്ത്‌ നടക്കുമ്പോൾ മുഖ്യധാര മതേതര പാർട്ടികൾ മൗനംപാലിക്കുന്നത് അപകടകരമാണ്. രാജ്യത്തിന്റെ നിലനില്പിനെത്തന്നെ അപകടത്തിലാക്കുന്ന സംഘ്പരിവാർ ഫാഷിസത്തിനെതിരെ പ്രതികരിക്കാൻ മുഴുവൻ രാജ്യസ്‌നേഹികളും തയാറാകണമെന്നും സംയുക്ത വേദി അഭ്യർഥിച്ചു. ചെയർമാൻ ഇക്ബാൽ സാഗർ, കൺവീനർ കെ.എസ്. അഷ്റഫ്, എസ്. ഹാരിസ്, എം. സാലിം, കെ. അയ്യൂബ്, കെ. ലിയാഖത്, ബി.എ. ഗഫൂർ, പി.എ. അബൂബക്കർ, എ.പി. നൗഷാദ്, ഇ.എൻ. എസ്. നവാസ്, ബി. സൈനുദ്ദീൻ, നൗഷാദ് പടിപ്പുരക്കൽ, കെ. അൻസാരി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.