ചേർത്തല: നോക്കുകൂലി നൽകാത്തതിനെത്തുടർന്ന് വളം നശിപ്പിച്ച സ്ഥലത്ത് പച്ചമുളകകൃഷിക്ക് തുടക്കംകുറിച്ചു. ജൈവകർഷകൻ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ വടക്കേ തയ്യിൽ വി.പി. സുനിലിന്റെ ആശാരിപറമ്പിലെ ഒരേക്കറിലാണ് പൂർണമായും ജൈവരീതിയിൽ യത്. 6000 ചുവട് പച്ചമുളകുതൈകളാണ് നട്ടത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽനിന്ന് എത്തിച്ച വളം ഇറക്കുന്നതുമായി ബന്ധപ്പെട്ട് നോക്കുകൂലി ചോദിക്കുകയും നൽകാത്തതിനെത്തുടർന്ന് കൃഷിജോലി തടസ്സപ്പെടുത്തിയും ഇറക്കിയ വളം തോട്ടിലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത സ്ഥലത്താണ് വീണ്ടും കൃഷി തുടങ്ങിയത്. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.