മാന്നാർ: ഗ്രാമപഞ്ചായത്തിൽ കേരള കോൺഗ്രസ്-എം അംഗത്തിന് കാരണം കാണിക്കൽ നോട്ടീസ്. പഞ്ചായത്തിൽ ഡ്രൈവറായി ഒമ്പത് വർഷത്തിലേറെയായി ജോലി നോക്കുന്ന താൽക്കാലിക ജീവനക്കാരന്‍റെ കാലാവധി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വോട്ടിങ്ങിൽ പ്രതിപക്ഷമായ യു.ഡി.എഫിന്റെ നിലപാടിനൊപ്പം നിന്നതിനാണ് കേരള കോൺഗ്രസ് (എം) വനിത വിഭാഗം ജില്ല വൈസ് പ്രസിഡന്റും പാവുക്കര മൂന്നാം വാർഡ് മെംബറുമായ സെലീന നൗഷാദിനോട് കേരള കോൺഗ്രസ് (എം) മാന്നാർ മണ്ഡലം പ്രസിഡന്റ് കുര്യൻ മാനാംപുറത്ത് നോട്ടീസ് നൽകിയത്. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരന് കരാർ പുതുക്കി നൽകുന്നതിനെ ബി.ജെ.പിയുടെ ഏക അംഗമായ എസ്. ശാന്തിനി ബാലകൃഷ്ണൻ ഉൾപ്പെടെ 10 അംഗങ്ങൾ അനുകൂലിച്ചപ്പോൾ ഭരണകക്ഷിക്ക് എട്ട് അംഗങ്ങളുടെ പിന്തുണയേ ലഭിച്ചിരുന്നുള്ളൂ. ഭരണകക്ഷിയിലെ ഒരുഅംഗം ഭരണസമിതിയുടെ തീരുമാനത്തിന് എതിരായി വോട്ട് ചെയ്തതോടെ പഞ്ചായത്തിൽ ഭരണ പ്രതിസന്ധിയാണെന്ന് ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും രംഗത്തുവന്നിരുന്നു. നിലവിലെ ജീവനക്കാരനെ മാറ്റി ഭരണകക്ഷി പാർട്ടിയുടെ യുവജനവിഭാഗം നേതാവിനെ താൽക്കാലിക ജീവനക്കാരനായി തിരുകിക്കയറ്റാനുള്ള സി.പി.എമ്മിലെ ചിലരുടെ നീക്കത്തിനാണ് തിരിച്ചടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.