കായംകുളം: ഗവ. ആശുപത്രിയിൽ സംഘർഷമുണ്ടാക്കി അത്യാഹിതത്തിലെ ഉപകരണങ്ങൾ തകർത്ത കേസിൽ ഏഴംഗ ഗുണ്ടസംഘം അറസ്റ്റിൽ. എരുവ കിഴക്ക് തോണ്ടലിൽ പടീറ്റതിൽ വിജിത്ത് (24), പുല്ലംപ്ലാവിൽ ചെമ്പകനിവാസ് വീട്ടിൽ അക്ഷയ് (21), കാവുംകട വീട്ടിൽ ശ്രീമോൻ (21), കളീക്കൽ വടക്കതിൽ വിഷ്ണു (26), മുത്തച്ഛൻ മുറിയിൽ വീട്ടിൽ അരുൺ (22), വൃന്ദാവനം വീട്ടിൽ മനു (26), കൊറ്റിനാട്ട് പടീറ്റതിൽ ഗോകുൽ ഗോപിനാഥ് (30) എന്നിവരാണ് കായംകുളം പൊലീസിൻെറ പിടിയിലായത്. കഴിഞ്ഞ 13 ന് രാത്രിയായിരുന്നു സംഭവം. വൈകീട്ട് പെരിങ്ങാല സ്വദേശികളായ ദമ്പതികളും കുട്ടികളും സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ഗുണ്ടസംഘത്തിൻെറ ബൈക്ക് ഇടിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ പരിക്കേറ്റ ദമ്പതികൾ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇവരെ പിന്തുടർന്ന് എത്തിയ സംഘം വീണ്ടും അക്രമം അഴിച്ചു വിടുകയും സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീടാണ് അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കയറി മൈനർ ഓപറേഷൻ തിയറ്ററിലെ മേശയടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചത്. വിജിത്തിനെതിരെ ഏഴും അക്ഷയിനെതിരെ മൂന്നും കേസുകൾ നിലവിലുണ്ട്. ഇരുവർക്കുമെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് സി.ഐ മുഹമ്മദ് ഷാഫി അറിയിച്ചു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. APLKY1CRAIM കായംകുളം ഗവ. ആശുപത്രിയിൽ അതിക്രമം കാട്ടിയതിന് പിടിയിലായ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.