ഉദ്ഘാടനത്തിനൊരുങ്ങി അന്ധകാരനഴി വടക്കേ പാലം

അരൂർ: തീരദേശത്തി‍ൻെറ ചിരകാല സ്വപ്നമായിരുന്ന അന്ധകാരനഴി വടക്കേ പാലം ഈ മാസം ഗതാഗതത്തിന് തുറന്നുകൊടുക്കും. അപ്രോച്ച് റോഡ് ഉൾപ്പെടെ 500 മീറ്റർ നീളം വരുന്ന പാലം തെക്കേ പാലത്തിനു സമാന്തരമായാണ് നിർമിച്ചിരിക്കുന്നത്. 2010ൽ നിർമാണം ആരംഭിച്ച പണി 13 വർഷത്തിനു ശേഷമാണ് പൂർത്തിയാകുന്നത്. ഇതിനിടെ ഒമ്പത് തവണ പ്രവർത്തനം നിലച്ചിരുന്നു. നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നു. 2011 മുതൽ ആലപ്പുഴ രൂപത കെ.സി.വൈ.എം സമരരംഗത്ത് ഉണ്ടായിരുന്നു. ഭരണാനുമതി ലഭിച്ച 6.5 കോടി മുടക്കിയാണ് പാലത്തി‍ൻെറ പണി ഇപ്പോൾ പൂർത്തീകരിച്ചത്. നിലവിലെ സ്പിൽവേ പാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളും വലിയ വാഹനങ്ങളും സർവിസ് നിർത്തിയിരുന്നു. പുതിയ പാലം തുറന്നുകൊടുക്കുന്നതു വഴി ബസ് സർവിസുകൾ പുനരാരംഭിക്കും. ആലപ്പുഴ ചെല്ലാനം വഴി തോപ്പുംപടിയിലേക്ക് കൂടുതൽ ഗതാഗത സൗകര്യം ഉണ്ടാകുകയും ദീർഘനാളുകളായി നിലനിൽക്കുന്ന തീരദേശവാസികളുടെ യാത്രക്ലേശത്തിന് പരിഹാരമാകുകയും ചെയ്യും. ചിത്രം: പുതുതായി പണിത അന്ധകാരനഴി വടക്കേ പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.