ചെങ്ങന്നൂർ ജില്ല ആശുപത്രി കെട്ടിട സമുച്ചയം നിർമാണം രണ്ടാംഘട്ടം

ചെങ്ങന്നൂർ: അത്യന്ത്യാധുനിക സൗകര്യങ്ങളോടെ ജില്ല ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയത്തി‍ൻെറ നിർമാണം രണ്ടാംഘട്ടത്തിലേക്ക്. 1943ൽ സ്ഥാപിച്ച ഗവ. ആശുപത്രിയുടെ വികസനത്തിന് മന്ത്രി സജി ചെറിയാൻ ഇടപെട്ട് കിഫ്ബി ഫണ്ടിൽനിന്ന് 100 കോടി അനുവദിപ്പിച്ചാണ് നിർമാണം ആരംഭിച്ചത്. 1,25,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിട സമുച്ചയം രണ്ട് ഘട്ടമായാണ് പൂർത്തീകരിക്കുക. ഇതിനായി പഴയ കെട്ടിടങ്ങൾ പൂർണമായി പൊളിച്ചിരുന്നു. ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി 51 കോടിയാണ് ചെലവഴിക്കുന്നത്. രണ്ടാം ഘട്ടത്തിൽ അനുബന്ധ നിർമാണ പ്രവർത്തനങ്ങൾക്കൊപ്പം ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങളും വാങ്ങും. ഇതോടെ എല്ലാ ചികിത്സ വിഭാഗങ്ങളും ആധുനിക ചികിത്സ സൗകര്യങ്ങളോടുകൂടി സജ്ജമാക്കാൻ കഴിയും. സർക്കാർ സ്ഥാപനമായ വാസ്കോസിനാണ് നിർമാണച്ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.