ചെങ്ങന്നൂർ: ഡി.എൽ.എഡ് പ്രവേശനം പൂർത്തിയാകാത്തതിനാൽ ജില്ലയിൽ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. 2021-23 അധ്യയന വർഷത്തെ ഡി.എൽ.എഡ് (പഴയ ടി.ടി.സി) പ്രവേശനമാണ് ഇതുവരെ പൂർത്തിയാകാത്തത്. സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും പ്രവേശനം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു. ഡി.ഡി.ഇ ഓഫിസിന്‍റെ അനാസ്ഥമൂലമാണ് ജില്ലയിലെ പ്രവേശനം പൂർത്തിയാകാത്തതെന്ന് ടീച്ചർ എജുക്കേഷൻ അക്കാദമിക് ഫോറം സെക്രട്ടറി എസ്. സിന്ധു ചൂണ്ടിക്കാട്ടി. പി.എസ്.സി ഓഫിസിൽനിന്ന് ലിസ്റ്റ് വരാത്തതാണ് പ്രവേശനം വൈകാൻ കാരണമായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽനിന്ന് പറയുമ്പോൾ ഡി.ഡി.ഇ ഓഫിസിൽനിന്ന് ലിസ്റ്റ് തന്നാൽ മാത്രമേ റാങ്ക് ലിസ്റ്റ് തയാറാക്കാൻ കഴിയൂവെന്നും ഇതാണ് വൈകാൻ കാരണമെന്ന് പി.എസ്.സിയും ആരോപിക്കുന്നു. ജില്ലയിൽ 73 സീറ്റാണ് ഇനിയും ഒഴിഞ്ഞുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.