ചന്തിരൂരിലെ സമുദ്രോൽപന്ന കയറ്റുമതി ശാലയിൽ വൻ തീപിടിത്തം

അരൂർ: ചന്തിരൂരിലെ സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനത്തിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചക്ക് 12ന് ചന്തിരൂർ ഗവ. ഹൈസ്കൂളിന് സമീപത്തെ പ്രീമിയർ സീഫുഡ് എക്സ്പോർട്ടിങ് കമ്പനിയിലാണ് തീപിടിച്ചത്. അരൂർ, മട്ടാഞ്ചേരി, ചേർത്തല, എറണാകുളം, ഗാന്ധിനഗർ എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന യൂനിറ്റുകൾ രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. സ്ഥാപനത്തിന്‍റെ മുകൾഭാഗത്തെ കാർട്ടണുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപടർന്നത്. പുക ഉയരുന്നത് ആദ്യം കമ്പനിയുടെ ഡ്രൈവറാണ് കണ്ടതെന്ന് മാനേജർ ഷാജഹാൻ പറഞ്ഞു. ഉടൻ കമ്പനിയുടെ അഗ്നിശമന സംവിധാനം ഉപയോഗപ്പെടുത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാകാത്തതിനാൽ അരൂരിലെ അഗ്നിരക്ഷാ സേനാംഗങ്ങളെ അറിയിച്ചു. തുടർന്നാണ് മറ്റിടങ്ങളിൽനിന്നും അഗ്നിരക്ഷാ സംഘങ്ങളെത്തിയാണ് തീയണച്ചത്. അരൂർ പൊലീസും എത്തിയിരുന്നു. ചിത്രം: അരൂർ ചന്തിരൂരിലെ സമുദ്രോൽപന്ന കയറ്റുമതിശാലക്ക് തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.