ചുമത്തിയത് ജാമ്യമില്ലാ വകുപ്പ് തുറവൂർ: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസ് മുറിയിൽ അതിക്രമിച്ച് കയറി കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത തുറവൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെംബറും സി.പി.എം നേതാവുമായ റെൻഷുവിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കുത്തിയതോട് പൊലീസ് കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടായതിനെത്തുടർന്ന് രാത്രി ഒമ്പതോടെയാണ് കേസ് എടുത്തത്. പരാതിക്കാരിയായ സെക്രട്ടറിയെ മൊഴിയെടുക്കാനെന്ന പേരിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒരു മണിക്കൂറോളം നിർത്തി അപമാനിച്ചതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് മേലധികാരികൾക്ക് ഇവർ പരാതി നൽകി. കുത്തിയതോട് പൊലീസ് വേട്ടക്കാരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് മോളി രാജേന്ദ്രൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.