മാവേലിക്കര: െറയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി കത്തി നശിച്ചു. പിതാവും മകനും അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 9.20നാണ് സംഭവം. ഭരണിക്കാവ് ആദിക്കാട്ട് ശ്രീനി മൂത്തമകൻ ശ്രീവാസിനെ വിളിക്കാനാണ് ഇളയമകൻ ശ്രീഹരിക്കൊപ്പം കാറിലെത്തിയത്. ശ്രീനി പുറത്തിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് കയറിയതിന് പിന്നാലെ കാറിന് മുൻവശത്ത് സ്പാർക് കണ്ടതിനെ തുടർന്ന് ശ്രീഹരിയും പുറത്തിറങ്ങി. ഇതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി സ്റ്റേഷനിലെ അഗ്നിശമന യന്ത്രം ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും യന്ത്രം പ്രവർത്തിച്ചില്ല. മാവേലിക്കരയിൽ നിന്നും എത്തിയ രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് പൂർണമായി അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.