ആലപ്പുഴ: കായംകുളം കെ.വി.എൻ.ടി.പി.സി കേന്ദ്രവിദ്യാലയം നിർത്താനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് മൂന്നിന് ഹരിപ്പാട് മാധവ ജങ്ഷനിൽ പ്രതിഷേധറാലി നടത്തുമെന്ന് രക്ഷകർതൃസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.വി.എൻ.ടി.പി.സിയുടെ മുന്നിൽനിന്ന് ആരംഭിക്കുന്ന റാലിയിൽ യൂനിഫോം ധരിച്ച 30 കുട്ടികളും പങ്കെടുക്കും. ധനസഹായവും സ്പോൺസർഷിപ്പും 2022 മാർച്ചിൽ നിർത്താനാണ് എൻ.ടി.പി.സി തീരുമാനം. 1997ൽ തുടക്കമിട്ട ജില്ലയിലെ ഏക കേന്ദ്രവിദ്യാലയത്തിൽ 750ലധികം കുട്ടികളാണ് പഠിക്കുന്നത്. അടച്ചുപൂട്ടിയാൽ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും. 37 കിലോമീറ്റർ ദൂരമുള്ള പത്തനംതിട്ട ജില്ലയിലെ അടൂരാണ് ഏറ്റവും അടുത്ത കേന്ദ്രീയ വിദ്യാലയമുള്ളത്. ഹോസ്റ്റൽ സൗകര്യമില്ലാത്ത അവിടെ ആദ്യ സെക്ഷൻ ആരംഭിക്കുന്നത് രാവിലെ 6.30നും രണ്ടാമത്തെ സെക്ഷൻ വൈകീട്ട് 6.30നുമാണ് അവസാനിക്കുന്നത്. ഇത് ഏറെ പ്രതിസന്ധി സൃഷ്ടിക്കും. വിദ്യാലയം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനം നൽകിയിട്ടും അനൂകൂലമായ നടപടിയുണ്ടായിട്ടില്ല. പ്രശ്നപരിഹാരത്തിനുള്ള ശ്രമം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ നിരാഹാരം ഉൾപ്പെടെയുള്ള സമരം നടത്തുെമന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അഡ്വ. ജി. ജയകൃഷ്ണൻ, അലൻ േതാമസ്, ലിയാഖത്ത് പറമ്പി, അജയ് വാസുദേവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.