കനത്ത മഴയിൽ വീട് തകർന്നു

ചെന്നിത്തല: കനത്ത മഴയിൽ ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കാവുംപുറത്ത് വടക്കേതിൽ മണിക്കുട്ടനും ഏഴംഗകുടുംബവും താമസിക്കുന്ന വീട് തകർന്നു. തിങ്കളാഴ്ച പുലർച്ച 5.30ഓടെയാണ് ഇടിഞ്ഞത്. ശബ്‌ദം കേട്ടുണർന്ന മണിക്കുട്ടനും സഹോദരനും മുറിക്കുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന പിതാവ് ചെല്ലപ്പനെയും മാതാവ് സരസമ്മയെയും പുറത്തെടുത്തു. സരസമ്മയെ സാരമായ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രദീപ് അടിയന്തര സഹായം അനുവദിക്കണമെന്ന് റവന്യൂ അധികാരികരോട് ആവശ്യപ്പെട്ടു. ജനപ്രതിനിധികളായ പ്രസന്ന, ജി. ജയദേവ്, ഗോപൻ ചെന്നിത്തല, പ്രവീൺ കാരാഴ്മ എന്നിവരും പ്രസിഡൻറിനൊപ്പം സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.