ആലപ്പുഴ: മെഡിക്കൽ െറപ്പ് ജീവനക്കാരുടെ കൂട്ടായ്മ 'റപ്പായീസ്' വേറിട്ടതായി. ആലപ്പുഴ ജില്ലയിൽ 1990കളിൽ മെഡിക്കൽ റെപ്പായി ജോലിചെയ്തവരുടെ പ്രഥമ ഒത്തുചേരലാണ് കൗതുകമായത്. ഇന്ത്യയിലൊരിടത്തും ഇത്തരമൊരു കൂട്ടായ്മ നടന്നതായി അറിയില്ലെന്ന് സംഘാടകൻ മഹേഷ്കുമാർ പറഞ്ഞു. ഒരുവർഷത്തോളമുള്ള കാത്തിരിപ്പിനൊടുവിലാണ് പുരുഷസംഘം ആലപ്പുഴ ബീച്ചിന് സമീപത്തെ ഹാവൻസ് റിസോർട്ടിൽ ഒരുമിച്ചത്. കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ തരണം ചെയ്ത് രൂപപ്പെടുത്തിയ വാട്സ്സ്ആപ് ഗ്രൂപ്പുവഴിയാണ് ആളുകളെ കണ്ണിചേർത്തത്. 80ലധികംപേർ പേർ അംഗങ്ങളുണ്ട്. എന്നാൽ, സംഗമത്തിന് എത്തിയത് 55 പേരാണ്. കംേബാഡിയ, ദുബൈ അടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്നും നാലുപേർ എത്തിയിരുന്നു. പങ്കെടുത്തവരിൽ പ്രായമായും അല്ലാതെയും ജോലി ഉപേക്ഷിച്ചവർ ഏറെയാണ്. മറ്റുചിലർ സർക്കാർ ജോലിയിൽ കയറിപ്പറ്റി. പഴയ കമ്പനിയിലടക്കം ജോലിചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. മൂന്നുമാസം മുമ്പാണ് ഒത്തുചേരലിനുള്ള മുന്നൊരുക്കം ആരംഭിച്ചത്. 28ന് ചേരാനുള്ള തീരുമാനത്തിന് നല്ല പ്രതികരണമാണ് കിട്ടിയത്. കോഓഡിനേറ്റർ സാബു, മഹേഷ്കുമാർ, രഘു, ജയറാം, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. അടുത്ത നവംബർ 28ന് വീണ്ടും ഒത്തുകൂടാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.