ആറാട്ടുപുഴ: വർഷങ്ങളായി അപകട ഭീഷണി ഉയർത്തുന്ന കുടിവെള്ള സംഭരണി പൊളിച്ച് നീക്കാൻ നടപടിയില്ല. ആറാട്ടുപുഴ പഞ്ചായത്തിൽ വെട്ടത്തുകടവ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുടിവെള്ള ടാങ്കാണ് ജീവന് ഭീഷണി ഉയർത്തുന്നത്. പഞ്ചായത്തിൽ ആദ്യമായി സ്ഥാപിച്ച ടാങ്കുകളിൽ ഒന്നാണിത്. മംഗലത്തെ ടാങ്കാണ് മറ്റൊന്ന്. 1956 -ലാണ് വെട്ടത്ത് കടവിൽ ടാങ്ക് സ്ഥാപിച്ചത്. ദുർബലാവസ്ഥമൂലം ജല അതോറിറ്റി പമ്പിങ് നിർത്തി വെച്ചിട്ട് പതിറ്റാണ്ടിലേറെയായി. ഉപയോഗശൂന്യമായ ടാങ്കിൻെറ അവസ്ഥ ശോച്യമാണ്. കോൺക്രീറ്റ് ഇളകിവീണ് കമ്പി പുറത്ത് കാണാം. ടാങ്കുകളുടെ തൂണുകൾ തീരെ ദുർബലമാണ്. ടാങ്കിന് ഒരു വശത്തേക്ക് ചരിവുണ്ട്. ഏത് നിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയാണ്. നിരന്തരമായുള്ള മഴയിൽ ടാങ്കിൻെറ ചുമരുകൾ കൂടുതൽ ദുർബലമായി. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ടാങ്കിൻെറ തൊട്ടടുത്ത് നിരവധി വീടുകളുണ്ട്. ഭീതിയോടെയാണ് ഇവർ കഴിയുന്നത്. ടാങ്ക് അപകടാവസ്ഥയിലാണെന്നും എത്രയും വേഗം പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ട് കലക്ടർ അടക്കമുള്ള അധികാരികൾക്ക് പലതവണ അപേക്ഷ നൽകിയിട്ടും ചെറുവിരൽ അനക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സമാനമായ രീതിയിൽ അപകടാവസ്ഥയിലായിരുന്ന മംഗലത്തെ ടാങ്ക് അടുത്തിടെ പൊളിച്ച് നീക്കിയിരുന്നു. ദുരന്തം പതിയിരിക്കുമ്പോഴും ജല അതോറിറ്റി നിസ്സംഗമായ നിലപാടാണ് കൈക്കൊള്ളുന്നത്. APL water tank അപകടഭീഷണി ഉയർത്തുന്ന വെട്ടത്തുകടവിലെ കുടിവെള്ളസംഭരണി lead pege3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.