കായംകുളം നഗരസഭ അഴിമതിയുടെ കേന്ദ്രം -ലീഗ്

കായംകുളം: ഇടതുപക്ഷ ഭരണത്തിൽ നഗരസഭ അഴിമതിയുടെ കേന്ദ്രമായി മാറ്റിയെന്ന് മുസ്‌ലിംലീഗ്. കൗൺസിലിനെ നോക്കുകുത്തിയാക്കിയാണ് അഴിമതി കൊടികുത്തിവാഴുന്നത്. അനധികൃത നിർമാണം വ്യാപകമായതിനുപിന്നിൽ വൻ അഴിമതിയാണ്. കെ.പി റോഡിൽ പഴയ ലക്ഷ്മി തിയറ്റർ ഭാഗത്തുൾെപ്പടെ കടകൾ വിപുലീകരിക്കുന്നത് ഇതിന് തെളിവാണ്. കോഴ ഇടപാടിൻെറ ബലത്തിലാണ് സസ്യമാർക്കറ്റിലെ മാനദണ്ഡം ലംഘിച്ചുള്ള കടമുറി കൈമാറ്റം. ഇതിനെതിരെ പ്രതികരിച്ച കൗൺസിലർ നവാസ് മുണ്ടകത്തലിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ജില്ല പ്രസിഡൻറ് എ.എം. നസീർ, ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി, നിയോജകമണ്ഡലം പ്രസിഡൻറ് എ. ഇർഷാദ്, സെക്രട്ടറി സിയാദ് വലിയവീട്ടിൽ എന്നിവർ പറഞ്ഞു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കൗൺസിലിനുള്ളിൽ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി ഒതുക്കാനുള്ള ശ്രമം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.