അമ്പലപ്പുഴ: അംഗൻവാടിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകി പുന്നപ്ര വടക്ക് പറവൂർ സംഗീതയിൽ സുസ്മിത മാതൃകയായി. രണ്ടു പതിറ്റാണ്ടിലധികം പശുത്തൊഴുത്തിലും പിന്നീട് സ്വകാര്യവ്യക്തിയുടെ കാർ ഷെഡിലുമാണ് 132ാം നമ്പർ അംഗൻവാടി പ്രവർത്തിച്ചുവന്നത്. സുസ്മിതയുടെ രണ്ട് മക്കളും അറിവിൻെറ ആദ്യക്ഷരം നുകർന്നതും തകർന്നടിഞ്ഞ ഈ അംഗൻവാടിയിലായിരുന്നു. ഇപ്പോൾ 13 കുട്ടികളാണ് പഠിക്കുന്നത്. കോട്ടയത്ത് ക്ഷീരവികസന വകുപ്പിലെ അസിസ്റ്റൻറ് ഡയറക്ടറായ സുസ്മിത തൻെറ വീടിന് സമീപത്തെ മൂന്നു സൻെറാണ് സൗജന്യമായി കൈമാറിയത്. ജില്ല പഞ്ചായത്തിൻെറ 20 ലക്ഷം ചെലവിൽ ഇവിടെ ഹൈടെക് അംഗൻവാടി നിർമിക്കാമെന്ന് ജില്ല പഞ്ചായത്ത് അംഗം ഗീത ബാബുവും ഉറപ്പ് നൽകി. എച്ച്. സലാം എം.എൽ.എ സമ്മതപത്രം ഏറ്റുവാങ്ങി. (ചിത്രം.... സ്ഥലത്തിൻെറ സമ്മതപത്രം സുസ്മിതയില്‍നിന്ന് എച്ച്. സലാം എം.എല്‍.എ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.