സുരക്ഷ പാതയിൽ സുരക്ഷയില്ല; കുഴികൾ നിറഞ്ഞ് ദേശീയപാത

തുറവൂർ: സുരക്ഷ ഇടനാഴിയായി പ്രഖ്യാപിച്ച ദേശീയപാത കുഴികൾ നിറഞ്ഞ് അപകടാവസ്ഥയിൽ. ദേശീയപാത 66ൽ ചേർത്തല ഒറ്റപ്പുന്ന മുതൽ വടക്കോട്ട് നാലുവരി പാതയിൽ നിരവധികുഴികൾ രൂപപ്പെട്ടു. തിരക്കേറിയ പാതയിൽ കുഴികൾ നിറഞ്ഞതോടെ ഇരുചക്രവാഹന യാത്രികരും വലിയ വാഹനങ്ങളും കാൽനടയാത്രക്കാരും ഒരുപോലെ അപകടാവസ്ഥയിലാണ്. മഴയിൽ കുഴികൾ കൂടുതൽ വലുതായത് വെല്ലുവിളി ഉയർത്തുന്നു. സദാസമയവും അതിവേഗത്തിൽ രോഗികളുമായി വരുന്ന ആംബുലൻസുകളും, കുഴികളുടെ സാന്നിധ്യവും അറിയാതെ ദൂരസ്ഥലങ്ങളിൽനിന്ന് അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾക്കുമാണ് ഏറെ ഭീഷണി ഉയർത്തുന്നത്. അതേസമയം ദേശീയപാത തകർന്ന് താറുമാറായെങ്കിലും ഇതൊന്നും തങ്ങളറിഞ്ഞില്ലെന്ന തരത്തിലാണ് ദേശീയ പാത അധികൃതർ. പടം : ദേശീയപാതയിൽ ഒറ്റപ്പുന്നക്കും തങ്കീ കവലക്കും ഇടയിൽ കുഴികൾ നിറഞ്ഞ ഭാഗം apl thuravur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.